പരീക്ഷ കഴിഞ്ഞട്ട് മാത്രം പാഠപുസ്തകം കയ്യീക്കിട്ടുന്ന വിദ്യാഭ്യാസസമ്പ്രദായമാണ് ജീവിതം!
Friday, November 30, 2007
Thursday, November 29, 2007
മലയാളത്തില്‍ സെര്‍ച്ച് ചെയ്യാം (വ്ലാഡിമറിന് കടല അനിവാര്യം)
ചില ചെറിയ ഞെട്ടലുകള്‍ ജീവിതത്തെ രസകരമാക്കുന്നു. കഴിഞ്ഞ ദിവസം ഒന്ന് ചെറുതായി ഞെട്ടി(ല്ലാ വട്ടയില). മലയാളത്തില്‍ സെര്‍ച്ച് ചെയ്യാമെന്ന കാര്യം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ബ്ലോഗുന്ന നമ്മുടെ ഒന്നാന്തരം കവി ഉമ്പാച്ചിക്ക് അറിയില്ല പോലും. ഇങ്ങനെയാണെങ്കില്‍ ഇത് പലര്‍ക്കും അറിയാന്‍ സാധ്യതയില്ലല്ലോ എന്നോര്‍ത്താണ് ഈ പോസ്റ്റ്. അറിഞ്ഞ് മടുത്തവര്‍ക്ക് വാ പൊത്താതെയും ചിരിക്കാം. ഇതിനാണ് ടേക്കണ്‍ ഫോര്‍ ഗ്രാന്റഡ് എന്നു പറയുന്നത്. ഇത് എന്ന് മുതലാണ് നടപ്പായത് എന്ന് അറിയാമ്മേല. എന്തായാലും ഫൂമിയിലെ പ്രധാന പാതാളക്കരണ്ടികളായ (സെര്‍ച്ച് ഇഞ്ചിപ്പെണ്ണിന്റെ മലയാളമാണ് പാതാളക്കരണ്ടി. കിണറുകള്‍ ഞങ്ങള്‍ക്ക് പണ്ടേ പരിചിതമായതുകൊണ്ട് സെര്‍ച്ച് ഇഞ്ചിനീരും സായിപ്പിനേക്കാട്ടും മുമ്പേ അറിയാം) ഗൂഗ്ളിലും എമ്മെസ്സെന്നിലും യാഹുവിലും മലയാളത്തില്‍ സെര്‍ച്ച് ചെയ്യാം. ഇത് വായിക്കുന്ന ഒച്ച് പത്രക്കാരുണ്ടെങ്കില്‍ (സ്നെയില്‍ മെയില്‍ പോലത്തെ ഏര്‍പ്പാടാ ഈ അച്ചടിപ്പത്രമാസികാ പ്രസിദ്ധീകരണം. 24 മണിക്കൂറെങ്കിലും ഗ്യാപ്പ് കാണും. മഷിയും മുളയും മെനക്കെടീലും അസാരം വേണം താനും)... ഉണ്ടെങ്കില്‍ ‘മലയാളത്തില്‍ സെര്‍ച്ച് ചെയ്യാം’ എന്ന ഈ വാര്‍ത്ത ഒന്ന് കൊടുക്കണെ (ഫയര്‍ ഐറ്റമാണെങ്കില്‍ കമന്റ് ബോക്സ് വരെ ചിത്രമാക്കി കൊടുക്കത്തില്ലേ. ഇത് ജനോപകാരപ്രദം).
അതല്ല രസം. ചില സെര്‍ച്ചുകളില്‍ ഇംഗ്ലീഷ് സെര്‍ച്ചിംഗിനെ മലയാളം സെര്‍ച്ചിംഗ് പിന്തള്ളിയിരിക്കുന്നു. ഉദാഹരണത്തിന് 'malayalam' എന്ന വാക്ക് ഇംഗ്ലീഷിലടിച്ച് സെര്‍ച്ച് ചെയ്യുമ്പോ ഗൂഗ് ളില്‍ 1.2 കോടി (12 മില്യന്‍) ഫൈന്‍ഡുകളാണ് വരുന്നത്. ‘മലയാളം’ എന്ന് യൂണികോഡ് മലയാളത്തിലടിച്ച് നോക്കുമ്പോള്‍ 1.9 കോടിയും (19 മില്യന്‍). മാതൃഭൂമി യൂണികോഡിലായെന്ന് കേട്ടു. എന്നിട്ടും മലയാളത്തില്‍ സെര്‍ച്ച് ലൈറ്റടിച്ച് നോക്കിയാലധികവും കിട്ടുന്നത് വിക്കിമലയാളത്തില്‍ നിന്നും ബ്ലോഗന്നൂരില്‍ നിന്നുമുള്ള ഫൈന്‍ഡുകള്‍. ഒച്ച് പത്രക്കാര്‍ ഇവിടെ ശ്രദ്ധിക്കണം - മലയാളപത്രസൈറ്റുകളെല്ലാം യൂണികോഡാകുമെന്നാണ് പ്രവചനം - അല്ലെങ്കിലും ഭൂതകാലത്തെ വിലയിരുത്തുന്നതിനേക്കാള്‍ എളുപ്പമാണ് ഭാവിപ്രവചനം. (തൃശൂര്‍ എഡിഷന്‍ ആദ്യം തുടങ്ങി ഗോളടിച്ച പോലെ ഇവിടെയും റോബിന്‍സണ്‍ റോട്ടിലെ മുത്തശ്ശി ഗോളടിച്ചു). പത്രങ്ങളെല്ലാം യൂണികോഡ് ആയാല്‍ അവയുടെ ആര്‍ക്കൈവ്സ് തപ്പാന്‍ ഒരു സെക്കന്റ് മതി - മലയാളത്തില്‍ സെര്‍ച്ച് ചെയ്താല്‍ മതി. അപ്പോഴേയ്ക്കും വിക്കിമലയാളവും വിക്കലെല്ലാം പിന്നിട്ട് മിടുക്കിയാവും. ലോകത്തിലെ ഒന്നാം ഭാഷ ചൈനീസ് ആവുന്ന സമീപഭാവിയില്‍ ഇന്റര്‍നെറ്റിലെ പതിമൂന്നാം ഭാഷയെങ്കിലും മലയാളമാവില്ലെന്നാരു കണ്ടു? ഒരു ഭാഷയുടെ പ്രാമാണ്യം നിശ്ചയിക്കുന്നത് അത് ഉപയോഗിക്കുന്നവരുടെ എണ്ണത്തേക്കാള്‍ അവരുടെ ആക്റ്റീവ് ഇടപെടലുകളുടെ ബാഹുല്യമായിരിക്കുമല്ലൊ!
ഉമ്പാച്ചിയേ, നിന്റെ അറിവുകേട് ഇക്കുറി ക്ഷമിച്ചിരിക്കുന്നു. മലബാറിന്റെ പിന്നോക്കാവസ്ഥ, സമുദായിക പിന്നോക്കാവസ്ഥ എന്നെല്ലാം പറഞ്ഞ് വന്നാ അത് നെറ്റില്‍ ഓടൂല. ഇവിടെ എല്ലാവനും ഈക്വല്‍. സമ്മാര്‍ മോര്‍ ഈക്വല്‍ എന്ന തമാശയും ഇവിടെ വേവൂലാ. അല്ലെങ്കിലും അതൊക്കെ എന്തിന് പറയുന്നു - ഈ കവികളെ പറഞ്ഞാല്‍ മതിയല്ലൊ. ഒന്നിനും പ്രായോഗികബുദ്ധി തീരെയില്ല. ഇത്രയ്ക്കെങ്കിലുമൊക്കെയെത്തിയല്ലൊ എന്ന് സമാധാനി. (കവികള്‍ ജീവിതത്തില്‍ പരാജയപ്പെടുന്നു. ജീവിതത്തില്‍ പരാജയപ്പെടുന്നവരെല്ലാം കവികളാവുന്നില്ല സര്‍). എമ്മെസ്സെനില്‍ പോയി ‘ഉമ്പാച്ചി’ എന്നൊന്ന് സെര്‍ച്ചി നോക്കിയാട്ടെ - 66 ഉമ്പാച്ചിയാ വരുന്നത്. നല്ല പെടയ്ക്കണ ഐക്കൂറേന്റെ ശേല്ക്ക്! ഉമ്മ വെച്ച പത്തിരി തിന്നണംന്ന് വെച്ചാ നീ ദുബായിലായിപ്പോയതോണ്ട് അത് ഇന്ന് നടപ്പില്ലെങ്കി എന്തിന് വെഷമിക്കണം - ആ 66 ഐക്കൂറേനേം മുയ്മന്‍ നീ വറുത്തു തിന്നോ. ഞങ്ങ കൊച്ചിക്കാര് ‘നെയ്മീന്‍’ എന്ന് ഗൂഗ് ളില്‍ വല വിരിച്ചപ്പൊ ദേ കെടക്കണ് 136 എണ്ണം. അപ്പ ആരാ ജയ്ച്ചത്? മുകളില്‍ വലതുവശത്ത് സര്‍വേ ഓപ്ഷന്‍സ്. നിങ്ങളുടെ വോട്ട് ചെയ്തിട്ട് പോകുമല്ലൊ.
(PS: പുട്ടിന് (ഓഹ്, വ്ലാഡിമറല്ല) കടല അനിവാര്യം, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഓഗസ്റ്റ് 15-നാണല്ലൊ, ചത്ത കുതിര ഓടുന്നില്ല... തുടങ്ങിയ എല്ലാര്‍ക്കും അറിയുന്ന കാര്യങ്ങള്‍ പറയുകയോ എഴുതുകയോ ചെയ്യരുത് എന്ന ഭരതന്‍സാറിന്റെ ഉപദേശമോര്‍ത്തിട്ടാണ് തലക്കെട്ടിലെ ബ്രാ-ക്കെട്ട്)
Wednesday, November 28, 2007
നോക്കിയാ മതി, നമുക്ക് കണ്ടുപിടിക്കാം
മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചയാളെ മനസാ ഗുരുവായ് വരിച്ച് അമ്പുകള്‍ എയ്തു വിടുന്ന പോലെ സന്ദേശങ്ങളയക്കുന്ന തലമുറയെ തംബ് ജനറേഷന്‍ എന്നു വിളിച്ചതാരാണാവോ? (റേഷന്‍ കടയില്‍ പോയിട്ടില്ലാത്ത ഒരു ജനറേഷന്‍ എന്നാണ് ഞാനവരെ വിളിക്കുക). ഏകലവ്യന്‍ എങ്ങനെ എസ്സെമ്മെസ് അയക്കുമെന്ന് പണ്ടൊരു നാള്‍ ഈ ബ്ലോഗില്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ ചോദിക്കാന്‍ തോന്നുന്നത് മറ്റൊന്നാണ് - കമ്മ്യൂണിക്കേഷന്‍ വിപ്ലവം നമ്മളെ എവിടെ എത്തിച്ചു? (എന്റെ പ്രിയ ലതാഗാനം പോലെ - യെ കഹാം ആ ഗയെ ഹം?)
ചെറിയ ക്ലാസുകളിലെ സയന്‍സ് ടെക്സ്റ്റുകളില്‍ ഒരോ പാഠം കഴിയുമ്പോഴും കുറച്ച് എക്സര്‍സൈസുകളുണ്ടാവും. അതിന്റെ മലയാളം തലക്കെട്ട് എക്സാറ്റ്ലി എങ്ങനെയായിരുന്നുവെന്നത് മറന്നുപോയിരുന്നു. ദേവനെ വിളിച്ച് ഓര്‍മ പുതുക്കി. (അഞ്ചാം ക്ലാസ് വരെ മാത്രമോ മറ്റോ മലയാളം പഠിച്ചിട്ടുള്ള ആ മനുഷ്യനോടുള്ള ബഹുമാനം കൂടി. അവനവനോടുള്ള പുഞ്ഞത്തിന് ബഹുമാനങ്ങളായി). അതെ, നമുക്ക് കണ്ടുപിടിക്കാം.
നിങ്ങളുടെ മൊബൈല്‍ ഫോണെടുക്കുക. മിക്കവാറും അതൊരു നോക്കിയാ ആയിരിക്കുമല്ലൊ (എന്തായാലും മറ്റ് ബ്രാന്‍ഡ് മൊബൈലുകളിലും ഇതുണ്ടാവും). Menu-വില്‍ Log-ഇല്‍ പോവുക. അവിടെ Call duration നോക്കുക. അതില്‍ All calls' duration നോക്കുക. എത്രയുണ്ട്? ക്ലയന്റ് സര്‍വീസിംഗ് രംഗത്ത് പയറ്റുന്ന എന്റെ Nokia 6125-ല്‍ ഈ നിമിഷം വരെ ഞാന്‍ സംസാരിച്ച മൊത്തം കോളുകളുടെ ദൈര്‍ഘ്യം 690 മണിക്കൂര്‍, 17 മിനിറ്റ്, 4 സെക്കന്റ്. വെറും ഒന്നര വര്‍ഷം മാത്രം പഴക്കമുള്ള ഒരു ഫോണാണെന്റേതെന്നോര്‍ക്കണം. (കൃത്യമായിപ്പറഞ്ഞാല്‍ 2006 ജൂണില്‍ വാങ്ങിയത്). അതായത് ഒന്നരക്കൊല്ലത്തിനിടെ 28 ദിവസം മുഴുവന്‍ ഞാന്‍ ഫോണിലായിരുന്നു. (വിളിച്ച കോളുകളുടേയും വന്ന കോളുകളുടേയും ഇനം തിരിച്ചുള്ള കണക്കും കിട്ടും.) ഓഫീസിലെയും വീട്ടിലെയും ലാന്‍ഡ് ഫോണുകളില്‍ സംസാരിച്ചത് വേറെ. കുടുംബം കൂടെയില്ലാത്തവര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സ്വന്തം ബിസിനസ് നടത്തുന്നവര്‍... ഇത്തരക്കാരുടെയെല്ലാം ഫോണുകളില്‍ എന്തായിരിക്കും സ്ഥിതി?
സിനിമാതാരം ജഗതി ശ്രീകുമാറിനും പുഴ ഡോട്ട് കോമിലെ ഐകണൊക്ലാസ്റ്റ് മിറര്‍സ്കാങ്കാരന്‍ ശശിധരന്‍ പി. പോലും അംഗീകരിക്കുന്ന ജേര്‍ണലിസ്റ്റായ വിജു വി. നായര്‍ക്കും മൊബൈല്‍ ഫോണില്ലെന്ന് കേട്ടിരിക്കുന്നു. ശരിയോ എന്തോ? മൊബൈല്‍ ഫോണുകള്‍ക്കിടയില്‍ വെച്ച് മുട്ട പുഴുങ്ങിയ കഥ ഒരിക്കലും ഞാന്‍ വിശ്വസിക്കുകയില്ല. (അതു സംബന്ധിച്ച മേതിലിയന്‍ ലേഖനത്തില്‍ നിന്ന് ഒരു ക്വോട്ടഡ് വാചകം വാചകമേളയിലാക്കി മേതിലിനേയും വായനക്കാരെയും ചവിട്ടിത്തേച്ച കാര്യം വെള്ളെഴുത്ത് എഴുതിയിരുന്നല്ലൊ. അത് മേതിലിനും മറ്റെല്ലാ എഴുത്തുകാര്‍ക്കും പാഠമായിരിക്കട്ടെ. ഓരാ വാചകമെഴുതിയ ശേഷവും രണ്ടു വട്ടം വായിച്ച് സ്വയം എഡിറ്റുക. മറ്റുള്ളവരെ ഉദ്ധരിക്കാതിരിക്കുക. അഥവാ ഉദ്ധരിക്കേണ്ടി വന്നാലും സ്വന്തം വാചകങ്ങളിലാക്കി, വിദഗ്ദമായി എഴുതുക. പണ്ടൊരു റഷ്യന്‍ പ്രധാനമന്ത്രി ന്യൂയോര്‍ക്കില്‍ പ്ലെയിനിറങ്ങിയപ്പോള്‍ പത്രക്കാര്‍ ചോദിച്ചുപോലും ന്യൂയോര്‍ക്കിലെ ചുവന്ന തെരുവുകളെപ്പറ്റി എന്താ അഭിപ്രായം എന്ന്. തന്ത്രം പിടികിട്ടാതെ പോയ റഷ്യന്‍ പ്രധാനമന്ത്രി തിരിച്ച് ചോദിച്ചത്രെ ‘ന്യൂയോര്‍ക്കില്‍ ചുവന്ന തെരുവുണ്ടോ?’യെന്ന്. പിറ്റേന്ന് പത്രങ്ങള്‍ എന്താണ് വെണ്ടയ്ക്ക നിരത്തിയത്? റഷ്യന്‍ പ്രധാനമന്ത്രി ന്യൂയോര്‍ക്കില്‍ വന്നയുടന്‍ ചുവന്ന തെരുവ് ചോദിച്ചെന്ന്.)
മൊബൈല്‍ ഫോണുകള്‍ക്കിടയില്‍ വെച്ച് മുട്ട പുഴുങ്ങിയ കഥ ഒരിക്കലും ഞാന്‍ വിശ്വസിക്കുകയില്ല. എന്നാല്‍ ‘ഇപ്പോള്‍ ഇവിടെ ജീവിക്കുക’ എന്ന സോര്‍ബ പഠിപ്പിച്ച മന്ത്രം മറന്ന്, സമയത്തെയും ദൂരത്തെയും തോല്‍പ്പിക്കാന്‍ ശ്രമിച്ച് മൊബൈലില്‍ ചെവി ചേര്‍ത്ത്, ഇപ്പോള്‍ ഞാനുള്ള സ്ഥലകാലങ്ങളെ മിസ്സാക്കുന്നത് ഇന്ത്യയിലിരുന്ന് ഒരു കുഞ്ഞുണ്ടാക്കാമെന്നോര്‍ത്ത് ഒരു കോഴിയിട്ട മുട്ടയെ സമയദൂരങ്ങള്‍ക്കകലെയിരുന്ന് ഞാന്‍ പൊരിച്ചു തിന്നുന്ന പൊലെയാണ്. നോക്കിയാ മതി, നമുക്ക് കണ്ടുപഠിക്കാം.
ചെറിയ ക്ലാസുകളിലെ സയന്‍സ് ടെക്സ്റ്റുകളില്‍ ഒരോ പാഠം കഴിയുമ്പോഴും കുറച്ച് എക്സര്‍സൈസുകളുണ്ടാവും. അതിന്റെ മലയാളം തലക്കെട്ട് എക്സാറ്റ്ലി എങ്ങനെയായിരുന്നുവെന്നത് മറന്നുപോയിരുന്നു. ദേവനെ വിളിച്ച് ഓര്‍മ പുതുക്കി. (അഞ്ചാം ക്ലാസ് വരെ മാത്രമോ മറ്റോ മലയാളം പഠിച്ചിട്ടുള്ള ആ മനുഷ്യനോടുള്ള ബഹുമാനം കൂടി. അവനവനോടുള്ള പുഞ്ഞത്തിന് ബഹുമാനങ്ങളായി). അതെ, നമുക്ക് കണ്ടുപിടിക്കാം.
നിങ്ങളുടെ മൊബൈല്‍ ഫോണെടുക്കുക. മിക്കവാറും അതൊരു നോക്കിയാ ആയിരിക്കുമല്ലൊ (എന്തായാലും മറ്റ് ബ്രാന്‍ഡ് മൊബൈലുകളിലും ഇതുണ്ടാവും). Menu-വില്‍ Log-ഇല്‍ പോവുക. അവിടെ Call duration നോക്കുക. അതില്‍ All calls' duration നോക്കുക. എത്രയുണ്ട്? ക്ലയന്റ് സര്‍വീസിംഗ് രംഗത്ത് പയറ്റുന്ന എന്റെ Nokia 6125-ല്‍ ഈ നിമിഷം വരെ ഞാന്‍ സംസാരിച്ച മൊത്തം കോളുകളുടെ ദൈര്‍ഘ്യം 690 മണിക്കൂര്‍, 17 മിനിറ്റ്, 4 സെക്കന്റ്. വെറും ഒന്നര വര്‍ഷം മാത്രം പഴക്കമുള്ള ഒരു ഫോണാണെന്റേതെന്നോര്‍ക്കണം. (കൃത്യമായിപ്പറഞ്ഞാല്‍ 2006 ജൂണില്‍ വാങ്ങിയത്). അതായത് ഒന്നരക്കൊല്ലത്തിനിടെ 28 ദിവസം മുഴുവന്‍ ഞാന്‍ ഫോണിലായിരുന്നു. (വിളിച്ച കോളുകളുടേയും വന്ന കോളുകളുടേയും ഇനം തിരിച്ചുള്ള കണക്കും കിട്ടും.) ഓഫീസിലെയും വീട്ടിലെയും ലാന്‍ഡ് ഫോണുകളില്‍ സംസാരിച്ചത് വേറെ. കുടുംബം കൂടെയില്ലാത്തവര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സ്വന്തം ബിസിനസ് നടത്തുന്നവര്‍... ഇത്തരക്കാരുടെയെല്ലാം ഫോണുകളില്‍ എന്തായിരിക്കും സ്ഥിതി?
സിനിമാതാരം ജഗതി ശ്രീകുമാറിനും പുഴ ഡോട്ട് കോമിലെ ഐകണൊക്ലാസ്റ്റ് മിറര്‍സ്കാങ്കാരന്‍ ശശിധരന്‍ പി. പോലും അംഗീകരിക്കുന്ന ജേര്‍ണലിസ്റ്റായ വിജു വി. നായര്‍ക്കും മൊബൈല്‍ ഫോണില്ലെന്ന് കേട്ടിരിക്കുന്നു. ശരിയോ എന്തോ? മൊബൈല്‍ ഫോണുകള്‍ക്കിടയില്‍ വെച്ച് മുട്ട പുഴുങ്ങിയ കഥ ഒരിക്കലും ഞാന്‍ വിശ്വസിക്കുകയില്ല. (അതു സംബന്ധിച്ച മേതിലിയന്‍ ലേഖനത്തില്‍ നിന്ന് ഒരു ക്വോട്ടഡ് വാചകം വാചകമേളയിലാക്കി മേതിലിനേയും വായനക്കാരെയും ചവിട്ടിത്തേച്ച കാര്യം വെള്ളെഴുത്ത് എഴുതിയിരുന്നല്ലൊ. അത് മേതിലിനും മറ്റെല്ലാ എഴുത്തുകാര്‍ക്കും പാഠമായിരിക്കട്ടെ. ഓരാ വാചകമെഴുതിയ ശേഷവും രണ്ടു വട്ടം വായിച്ച് സ്വയം എഡിറ്റുക. മറ്റുള്ളവരെ ഉദ്ധരിക്കാതിരിക്കുക. അഥവാ ഉദ്ധരിക്കേണ്ടി വന്നാലും സ്വന്തം വാചകങ്ങളിലാക്കി, വിദഗ്ദമായി എഴുതുക. പണ്ടൊരു റഷ്യന്‍ പ്രധാനമന്ത്രി ന്യൂയോര്‍ക്കില്‍ പ്ലെയിനിറങ്ങിയപ്പോള്‍ പത്രക്കാര്‍ ചോദിച്ചുപോലും ന്യൂയോര്‍ക്കിലെ ചുവന്ന തെരുവുകളെപ്പറ്റി എന്താ അഭിപ്രായം എന്ന്. തന്ത്രം പിടികിട്ടാതെ പോയ റഷ്യന്‍ പ്രധാനമന്ത്രി തിരിച്ച് ചോദിച്ചത്രെ ‘ന്യൂയോര്‍ക്കില്‍ ചുവന്ന തെരുവുണ്ടോ?’യെന്ന്. പിറ്റേന്ന് പത്രങ്ങള്‍ എന്താണ് വെണ്ടയ്ക്ക നിരത്തിയത്? റഷ്യന്‍ പ്രധാനമന്ത്രി ന്യൂയോര്‍ക്കില്‍ വന്നയുടന്‍ ചുവന്ന തെരുവ് ചോദിച്ചെന്ന്.)
മൊബൈല്‍ ഫോണുകള്‍ക്കിടയില്‍ വെച്ച് മുട്ട പുഴുങ്ങിയ കഥ ഒരിക്കലും ഞാന്‍ വിശ്വസിക്കുകയില്ല. എന്നാല്‍ ‘ഇപ്പോള്‍ ഇവിടെ ജീവിക്കുക’ എന്ന സോര്‍ബ പഠിപ്പിച്ച മന്ത്രം മറന്ന്, സമയത്തെയും ദൂരത്തെയും തോല്‍പ്പിക്കാന്‍ ശ്രമിച്ച് മൊബൈലില്‍ ചെവി ചേര്‍ത്ത്, ഇപ്പോള്‍ ഞാനുള്ള സ്ഥലകാലങ്ങളെ മിസ്സാക്കുന്നത് ഇന്ത്യയിലിരുന്ന് ഒരു കുഞ്ഞുണ്ടാക്കാമെന്നോര്‍ത്ത് ഒരു കോഴിയിട്ട മുട്ടയെ സമയദൂരങ്ങള്‍ക്കകലെയിരുന്ന് ഞാന്‍ പൊരിച്ചു തിന്നുന്ന പൊലെയാണ്. നോക്കിയാ മതി, നമുക്ക് കണ്ടുപഠിക്കാം.
Tuesday, November 20, 2007
അതിജീവനകല
പ്രാണായാമത്തെ പാക്കറ്റിലാക്കി ബ്രാന്‍ഡ് ചെയ്ത് ലേബലൊട്ടിച്ചതാണ് ആര്‍ട്ട് ഓഫ് ലിവിംഗ് എന്നൊരു ആരോപണമുണ്ടല്ലൊ. രണ്ടും പരീക്ഷിക്കാത്തതുകൊണ്ട് ശരിയോ എന്നറിയില്ല. ഇനി അങ്ങനെ പറഞ്ഞിട്ടുതന്നെയാണൊ രവിശങ്കര്‍ അത് പ്രചരിപ്പിക്കുന്നതെന്നും അറിയില്ല. 'ശ്രീ ശ്രീ' എന്ന് എന്തിനാണ് ആവര്‍ത്തനദോഷം എന്ന് ചോദിച്ചാല്‍ അതും അറിയില്ല. സാധാരണക്കാരേക്കാള്‍ ശ്രീ കൂടിയ ആളാണെന്ന് കരുതിയിട്ടാവുമോ സഞ്ജയന്റെ ഭാഷയില്‍പ്പറഞ്ഞാല്‍ വെടീം വെച്ചിട്ട് ഈ 'ട്ടോ' പറച്ചില്‍? ഒരു വിഐപിയ്ക്ക് കത്തെഴുതിയപ്പോള്‍ അര്‍ത്ഥമറിയാതെ അങ്ങേരുടെ പേരിന്റെ മുന്നില്‍ 'സര്‍വശ്രീ' എന്നു കാച്ചിയ ഒരു വിദ്വാനെ അറിയാം. (മിസ്റ്ററിന്റെ പ്ലൂരലായ മെസ്സേഴ്സിന് പകരം ഉപയോഗിക്കാവുന്ന പ്രയോഗം മാത്രമല്ലേ 'സര്‍വശ്രീ'? മെസ്സേഴ്സ് റെക്കിറ്റ് & കോള്‍മാന്‍, മെസ്സേഴ്സ് ഉപ്പുകണ്ടം ബ്രദേഴ്സ്, M/s Menon & Sons എന്നെല്ലാം പറയുന്നത് ശരി. എന്നാല്‍ എല്ലാ കമ്പനികളുടെ പേരിനു മുമ്പിലും M/s എന്നു ചേര്‍ക്കുന്നത് തെറ്റല്ലേ? ആള്‍നാമങ്ങളെ കമ്പനിപ്പേരുകളാക്കിയിരുന്ന കാലത്തെ ശീലത്തെ പുതുയുഗത്തിലേയ്ക്ക് വലിച്ചിഴയ്ക്കല്‍? ടൈപ്പ്രൈറ്ററിന്റെ കാലത്തെ cc-യെ (കാര്‍ബണ്‍ കോപ്പി) ഈ-മെയിലിലേയ്ക്ക് എഴുന്നള്ളിച്ച പോലത്തെ അബദ്ധം? അതിജീവനകല (ആര്‍ട്ട് ഓഫ് സര്‍വൈവിംഗ്) എന്ന് പേരിടാവുന്ന ഒരു ബാങ്കോക്ക് മാര്‍ക്കറ്റ് ദൃശ്യം കണ്ടപ്പോള്‍ മനസ്സിലുണ്ടായ ഹൈപ്പര്‍ലിംഗങ്ങളില്‍ ക്ലിക്കുചെയ്തപ്പോള്‍ വന്ന കാര്യങ്ങാളാണിതൊക്കെ.
Saturday, November 17, 2007
സൂപ്പര്‍മാന്റെ ഭൂമിയില്‍ ഹനുമാന്റെ ഉത്സവം
ഉപകാരം ചെയ്തവരെ നമ്മള്‍ ഒന്നുകില്‍ ഉപദ്രവിക്കും, അല്ലെങ്കില്‍ പ്രത്യുപകാരം ചെയ്യും. പ്രത്യുപകാരം മറക്കുന്ന പൂരുഷന്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നാണ് രാമായണം കിളിപ്പാട്ടില്‍ എഴുത്തച്ഛന്‍ എഴുതിയിരിക്കുന്നത് (അതാണ് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലിന്റെ ഒറിജിന്‍). ഉപകാരം മറന്ന് ഇന്‍ഡിഫറന്റായിത്തീരുന്ന ബന്ധങ്ങളുമുണ്ട്. വളിവയറന്നായമ്മാരുടെയും മറ്റും ആത്മകഥകളില്‍ കാണുന്ന പോലെ 'ഞങ്ങടെ വടക്കേപ്പുറത്ത് വന്ന് കഞ്ഞിവെള്ളം കുടിച്ചിരുന്നതാ അവന്റെ അമ്മ, ഇപ്പൊ അവനൊക്കെ ആരാ' എന്നിങ്ങനെയുള്ള ഫ്യൂഡലിസ്റ്റിക് നൊസ്റ്റാള്‍ജിയകളെ ഉപകാരവും മനുഷ്യത്വവും കമ്മ്യൂണിസവുമെല്ലാമായി സ്വയം തെറ്റിദ്ധരിക്കുന്ന കടുത്ത രാഷ്ടീയവാദികളുമുണ്ട്. (ഭാഷാപോഷിണികളില്‍ അച്ചടിച്ചുവരുന്ന ആത്മകഥകളിലായിരിക്കില്ല, സവര്‍ണര്‍ മാത്രമുള്ള കള്ളുകുടി ഏമ്പക്കങ്ങളിലും മറ്റുമാണ് ഇത്തരം തേറ്റകള്‍ പുറത്തുകാണുക).
രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം (രാമനെ ദശരഥനായും സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യയായും കരുതുക എന്നതാണ് ഈ വരികളുടെ ഒരര്‍ത്ഥം) - ഇതാണ് രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം എന്നാണ് പന്തിരുകുലകഥ. എന്നാല്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച കഥാസന്ദര്‍ഭം ഇതല്ല. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകവും ഇതാകാന്‍ വഴിയില്ല. സംസ്കൃതമറിയാത്തതുകൊണ്ട് മൂലവും കയ്യില്‍ക്കിട്ടാത്തതുകൊണ്ട് വള്ളത്തോളിന്റെ പരിഭാഷയും വായിച്ചിട്ടിലാത്തതുകൊണ്ട് പ്രത്യുപകാരത്തെപ്പറ്റിയുള്ള ആ കഥാസന്ദര്‍ഭത്തെപ്പറ്റി കേട്ടറിവേയുള്ളു. തനിക്ക് ഏറ്റവുമധികം ഉപകാരങ്ങള്‍ ചെയ്തു തന്ന ഹനുമാനോട് സരയുവിലിറങ്ങി എന്നെന്നേയ്ക്കുമായി മറയുന്നതിനുമുമ്പ് ശ്രീരാമന്‍ പറയുന്ന യാത്രാമൊഴിയാണ് എന്റെ മനസ്സു തൊട്ടത്. 'നിങ്ങളെനിക്ക് ഒരുപാട് ഉപകാരങ്ങള്‍ ചെയ്തു തന്നു. പ്രത്യുപകാരം ചെയ്യാന്‍ എനിക്കൊരു അവസരം കിട്ടാതെ പോകട്ടെ' എന്നാണത്രെ ശ്രീരാമന്‍ ഹനുമാനോട് പറഞ്ഞത്. ആദ്യമായി അമ്മ ഇതു പറഞ്ഞു കേട്ടപ്പോള്‍, ബാലമനസ്സില്‍ അതിന്റെ അര്‍ത്ഥം തെളിഞ്ഞില്ല. പകരമായി എന്നെങ്കിലും ഒരുപകാരം ചെയ്തു തരാമെന്നു പറഞ്ഞാല്‍ എന്നെങ്കിലും നിങ്ങള്‍ക്കതിന്റെ ആവശ്യമുണ്ടാകട്ടെ എന്നും അര്‍ത്ഥമാകുമല്ലൊ. എന്റെ പ്രത്യുപകാരം സ്വീകരിക്കാനും മാത്രം ഒരവസ്ഥ, പരസഹായം വേണ്ടിവരുന്ന ഒരു സന്ദര്‍ഭം... അങ്ങനെ ഒന്നുമുണ്ടാകാത്ത യഥാര്‍ത്ഥ സൌഖ്യമാണ് ശ്രീരാമന്‍ ഹനുമാന് ആശംസിച്ചത്. എന്താണിവിടുത്തെ മൂലശ്ലോകം? എന്തായാലും തായ് ലന്‍ഡിലെ ലോപ്ബുരി (Lopburi) പട്ടണവാസികള്‍ ഈ ശ്ലോകത്തെപ്പറ്റി കേട്ടിട്ടില്ലെന്നു തോന്നുന്നു. അതുകൊണ്ടാണ് എല്ലാ വര്‍ഷവും നവംബര്‍ അവസാനവാരം അവര്‍ ആ പട്ടണത്തില്‍ വസിക്കുന്ന വാനരര്‍ക്ക് വിരുന്നൊരുക്കുന്നത്. (ശ്രീരാമന് വാനരശ്രേഷ്ഠനായ ഹനുമാന്‍ ചെയ്തു കൊടുത്ത ഉപകാരങ്ങളുടെ നന്ദിസൂചകമായിട്ടാണത്രെ ഈ വിരുന്നൂട്ട്). ഈ പട്ടണത്തിനുള്ളില്‍ത്തന്നെ പട്ടണജീവിതത്തോടിണങ്ങി സ്വതന്ത്രജീവിതം നയിക്കുന്ന അറുന്നൂറിലേറെ വാനരര്‍ അക്കാരണംകൊണ്ടു തന്നെ ടൂറിസ്റ്റുകള്‍ക്കും അനിമല്‍ ബിഹേവിയര്‍ സയന്റിസ്റ്റുകള്‍ക്കും കൌതുകമാണെന്നിരിക്കെയാണ് വര്‍ഷാവര്‍ഷമുള്ള ഈ വാനരോത്സവം. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഇതുകാണാന്‍ ലോപ്ബുരിയെലെത്തുന്നത്. മൂവായിരത്തിലധികം കിലോ വരുന്ന പഴങ്ങളും മറ്റുമാണ് ഇവിടെ നഗരചത്വരത്തില്‍ ഇങ്ങനെ കാഴ്ചവെയ്ക്കപ്പെടുന്നത്. കൂടെ നഗരവാസികളായതുകൊണ്ട് ഈ വാനരര്‍ക്ക് പ്രിയം വന്നുപോയ പെപ്സി പോലുള്ള കാന്‍ഡ് പാനീയങ്ങളും. ലോകമെങ്ങും ലക്ഷക്കണക്കിന് മനുഷ്യര്‍ പട്ടിണി കിടക്കുമ്പോഴാണോ ഈ തെമ്മാടിത്തരം എന്ന് ചോദിക്കുന്നവരുണ്ടാകും. ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന ചെറുകഥ അവര്‍ക്ക് വായിക്കാന്‍ കൊടുക്കാം. സര്‍പ്പക്കാടിന് തീയിട്ട വൈലോപ്പിള്ളിക്കവിതയെ കവിത എന്ന നിലയില്‍ ഇന്നും വായിക്കാം. എന്നാല്‍ നൂറ്റാണ്ടുകളായിത്തുടരുന്ന പരിസ്ഥിതിപീഡനത്തിലൂടെ നമ്മള്‍ തന്നെ ആ കവിതയുടെ രാഷ്ട്രീയം മാറ്റിയെഴുതി. അന്ധവിശ്വാസത്തിന്റെ വിഷപ്പല്ലുകള്‍ കളഞ്ഞാല്‍ വിഷസര്‍പ്പങ്ങളെയും ജീവിക്കാനനുവദിക്കുന്ന പരിസ്ഥിതിപ്രേമമായി സര്‍പ്പക്കാവുകളെ വായിക്കാം.
ആധുനികമനുഷ്യന്‍ ആര്‍ത്തിമുഴുത്ത് പാര്‍ക്കുന്ന നഗരങ്ങള്‍ക്ക് നടുവിലും അടവിയാണെന്നോര്‍ത്ത് കഴിഞ്ഞോളണമെന്ന് ശ്രീരാമന്‍ ഹനുമാന്റെ പിന്മുറക്കാരെ നിശബ്ദമായി അനുഗ്രഹിച്ചിട്ടുണ്ടാവുമോ?
Friday, November 16, 2007
ആനവാല്‍ മോതിരവും ആനപ്പിണ്ടവും
പി. കുഞ്ഞിരാമന്‍ നായരെ ബാലചന്ദ്രന്‍ ചുള്ളിക്കാട് സവര്‍ണകവി എന്ന് വിളിക്കുന്നതിന് വളരെക്കാലം മുമ്പു തന്നെ ചുള്ളിക്കാടിനുള്ള മറുപടി നല്ല ഒന്നാന്തരം കവിതയില്‍ എഴുതപ്പെട്ടിരുന്നു - ആറ്റൂര്‍ രവിവര്‍മ പി.യെപ്പറ്റി എഴുതിയ മേഘരൂപന്‍ എന്ന കവിതയില്‍.
അന്ധര്‍നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം.
കവികളെപ്പറ്റി കവികളെഴുതുന്ന കവിതകളുടെ കൂട്ടത്തിലെ ഏറ്റവും മനോഹരമായ കവിതകളിലൊന്നാണ് മേഘരൂപന്‍. ഇടശ്ശേരിയെപ്പറ്റി സച്ചിയുടേയും എം. ഗോവിന്ദന്റേയും കവിതകളുണ്ട്; എന്നാലും വിഷ്ണുനാരായണന്റെ ‘ഇടശ്ശേരിയുടെ ഓര്‍മ’യാണ് തകര്‍പ്പന്‍. വൈലോപ്പിള്ളിയെപ്പറ്റി ചുള്ളിയുടേയും സച്ചിയുടേയും മാസ്റ്റര്‍പീസുകള്‍ മത്സരിക്കുന്നു. ഏആറിന്റെ മരണത്തില്‍ കുമാരനാശാനെഴുതിയ പ്രരോദനം ആര്‍ക്ക് മറക്കാനാവും? ഇതൊന്നും അറിയാത്ത ആളല്ല ബാലചന്ദ്രന്‍. പിന്നെ ആനവാല്‍ മോതിരം, ആനക്കൊമ്പ് എന്നെല്ലാം പറഞ്ഞാല്‍ ‘അതെല്ലാം സവര്‍ണരുടെ മൃഗയാവിനോദങ്ങളല്ലേ ബാലാ’ എന്ന് സുഹൃത്തായ കേഈയെന്‍ മൊഴിഞ്ഞാലോ എന്ന പേടി കൊണ്ടായിരിക്കും. ഇവര്‍ക്ക് നല്ലത് ആനപ്പിണ്ടമാണ്. ആനയെ കാണാന്‍ പോയ അന്ധന്മാര്‍ ഇവരേക്കാള്‍ എത്രയോ ഭേദം. അന്ധരെ പറഞ്ഞു മനസ്സിലാക്കാം, അന്ധത നടിക്കുന്നവരെയോ?
അന്ധര്‍നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം.
അന്ധര്‍നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം.
കവികളെപ്പറ്റി കവികളെഴുതുന്ന കവിതകളുടെ കൂട്ടത്തിലെ ഏറ്റവും മനോഹരമായ കവിതകളിലൊന്നാണ് മേഘരൂപന്‍. ഇടശ്ശേരിയെപ്പറ്റി സച്ചിയുടേയും എം. ഗോവിന്ദന്റേയും കവിതകളുണ്ട്; എന്നാലും വിഷ്ണുനാരായണന്റെ ‘ഇടശ്ശേരിയുടെ ഓര്‍മ’യാണ് തകര്‍പ്പന്‍. വൈലോപ്പിള്ളിയെപ്പറ്റി ചുള്ളിയുടേയും സച്ചിയുടേയും മാസ്റ്റര്‍പീസുകള്‍ മത്സരിക്കുന്നു. ഏആറിന്റെ മരണത്തില്‍ കുമാരനാശാനെഴുതിയ പ്രരോദനം ആര്‍ക്ക് മറക്കാനാവും? ഇതൊന്നും അറിയാത്ത ആളല്ല ബാലചന്ദ്രന്‍. പിന്നെ ആനവാല്‍ മോതിരം, ആനക്കൊമ്പ് എന്നെല്ലാം പറഞ്ഞാല്‍ ‘അതെല്ലാം സവര്‍ണരുടെ മൃഗയാവിനോദങ്ങളല്ലേ ബാലാ’ എന്ന് സുഹൃത്തായ കേഈയെന്‍ മൊഴിഞ്ഞാലോ എന്ന പേടി കൊണ്ടായിരിക്കും. ഇവര്‍ക്ക് നല്ലത് ആനപ്പിണ്ടമാണ്. ആനയെ കാണാന്‍ പോയ അന്ധന്മാര്‍ ഇവരേക്കാള്‍ എത്രയോ ഭേദം. അന്ധരെ പറഞ്ഞു മനസ്സിലാക്കാം, അന്ധത നടിക്കുന്നവരെയോ?
അന്ധര്‍നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം.
Thursday, November 15, 2007
റിച്ചസ്റ്റ് പുവറസ്റ്റ്
ഏറ്റവും വലിയ നേട്ടം ഉണ്ണാനിരിക്കുന്നവര്‍ ഏറ്റവും വലിയ നഷ്ടം സഹിക്കാനും തയ്യാറായിരിക്കും. സ്വന്തം സഹോദരന്റെയൊപ്പമിരുന്ന് ഒന്നൂണു കഴിക്കാന്‍പോലുമാകാത്തതിന്റെ നഷ്ടം. മഹാഭാരതയുദ്ധവും ബാലിസുഗ്രീവയുദ്ധവും നടന്ന നാട്ടില്‍, വിഭീഷണന്റേയും രാവണന്റേയും പ്രമോദ് മഹാജന്റേയും കഥകള്‍ പരിചയമുള്ളവര്‍ക്കിടയില്‍ ഇതൊക്കെത്തന്നെ മഹാകാര്യം. ഏറ്റവും വലിയ നേട്ടം ഉണ്ണാനിരിക്കുന്നവര്‍ ഏറ്റവും വലിയ നഷ്ടം സഹിക്കാനും തയ്യാറായിരിക്കണം.
കഥകളിത്തലയില്‍ ടൈഗര്‍ബാം പുരട്ടുമ്പോള്‍
ഹീറോപ്പേനകൊണ്ട് മാത്രമേ വയലാര്‍ രാമവര്‍മ പാട്ടെഴുതിയിരുന്നുള്ളുവെന്ന് അദ്ദേഹത്തിന്റെ മകന്‍ എഴുതിയിരുന്നോ? എന്നാണോര്‍മ. മേഡിന്‍ ചൈന എന്നു കേട്ടാല്‍ അക്കാലത്ത് ആരും പുച്ഛിച്ചിരുന്നില്ല. കാരണം ചൈനയുടേതായി ഏറെ സാധനങ്ങളൊന്നും അന്ന് ലോകവിപണി പിടിച്ചിരുന്നില്ല. താടിയില്ലാത്ത അപ്പനെ എന്തിന് പേടിക്കണം? ടൈഗര്‍ബാം, ഹീറോപ്പേന, ഗള്‍ഫുകാര് കൊണ്ടുവന്നിരുന്ന, ഒരു കൊല്ലമെങ്കിലും ഈടുനില്‍ക്കുന്ന കനംകുറഞ്ഞ വെളുത്ത സ്ലിപ്പേഴ്സ് (വാറിന്റെ കളറ് പച്ച ഓര്‍ നീല)... തീര്‍ന്നു അക്കാലത്തെ ചൈനീസ് ഡൊമിനേഷന്‍. എന്നാലിന്നോ? പതിനെട്ടുവയസ്സുള്ള ഒരു ചെറുക്കന്റെ വായിലെ ലഡ്ഡുപോലെ ഭൂഗോളം ഇന്ന് ചൈനയുടെ വായില്‍. ഈ ചൈനായുഗത്തില്‍ ഞാനിന്നാള് ദുബായ്പ്പട്ടണം മുയുമന്‍ ഒരു ഹീറോപ്പേനയും തെരഞ്ഞ് നടന്നു. അയ്യോ, പാട്ടെഴുതാനല്ലായേ, വെറുമൊരു നൊസ്റ്റാള്‍ജിയേന്റെ പൊറത്ത്. എല്ലാവന്മാരും 'യിവനാരെടേയ്' എന്ന മട്ടില്‍ തുറിച്ച് നോക്കി. ഒടുക്കം ഒരു ചെറിയ ഗ്രോസറീന്ന് സാധനം കിട്ടി - വെലയോ - ഒരു ഡോളറീത്താഴെ മാത്രം. കൂടുതല്‍ ഡിമാന്‍ഡുള്ള, ലാഭം കിട്ടുന്ന സാധനങ്ങള്‍ ഉണ്ടാക്കാമെന്നായപ്പോള്‍ ചൈനയിലെ ആ കമ്പനി ഹീറോപ്പേനയെ തഴഞ്ഞതായിരിക്കുമോ? പ്രസിദ്ധമായ പാര്‍ക്കര്‍ 51 എന്ന പേനയെ കോപ്പിയടിച്ചതാണ് ഹീറോപ്പേനയെന്ന് കേട്ടിരുന്നു. ഏതായാലും പാര്‍ക്കറിന്റെ ഉയര്‍ന്നവില കാരണമായിരിക്കാം (അയല്വക്കമായതുകൊണ്ട് ശത്രുവായ) ചൈനീസ് നിര്‍മിതമായിരുന്നിട്ടും ഹീറോവിനെത്തന്നെ വര്‍ഷങ്ങളോളം പഴയ ഗള്‍ഫ് മലയാളികളും മലയാളികളും മുറുകെപ്പിടിച്ചത്.
ഞെട്ടലോടെ അനുഭവിച്ചറിഞ്ഞ ഒരു കാര്യത്തിന് World is Flat എന്ന പുസ്തകത്തില്‍ കണ്ട രണ്ട് നിരീക്ഷണങ്ങളോടുള്ള സാമ്യത്തെപ്പറ്റി പറയാനായിരുന്നു ഈ ഹീറോവര്‍ഷിപ്പ്. ജോലി ചെയ്യുന്ന ദുബായ്ക്കമ്പനി വക ധോ (അറേബ്യന്‍ ചെറുകപ്പല്‍) ക്രൂയിസിലെ പാര്‍ട്ടി കഴിഞ്ഞിറങ്ങുമ്പോള്‍ എല്ലാവര്‍ക്കും കമ്പനി വക ഒരു സമ്മാനം കിട്ടി - റ്റിപ്പിക്കല്‍ അറബിക് സൂവനീറായ ഒമാനി കഠാര (khanjar). ഒമാന്റെ ദേശീയ ചിഹ്നമായ മനോഹരമായ ഈ കത്തി ഒമാന്റെ ഒരു പരമ്പരാഗത കലാസൃഷ്ടിയാണ്. അതൊരെണ്ണം കാശുകൊടുത്ത് വാങ്ങണമെന്ന് എത്ര നാളായി വിചാരിച്ചതാണെന്ന് വിചാരിച്ചുകൊണ്ട് അവനെ കയ്യിലെടുത്ത് ഓമനിക്കുമ്പോളാണ് ഞെട്ടലോടെ ആ സ്റ്റിക്കര്‍ കണ്ടത് - മേഡിന്‍ ചൈന. പുതുയുഗത്തിലെ ഒരു ബാറ്ററി ടോയ് കാര്‍ ചൈനക്കാരുണ്ടാക്കി വിറ്റാല്‍ മനസ്സിലാക്കാം, എന്നാല്‍ പുളിയിലക്കരമുണ്ടിന്റെ തുമ്പത്ത് മേഡിന്‍ ചൈന കണ്ടാലോ? സത്യത്തില്‍ അതാണ് സംഭവിക്കുന്നത്. ചൈനയെപ്പോലെ ഒരു ചീപ്പ് മാനുഫാക്ചറിംഗ് ബേസ് എന്നു വിളിക്കാവുന്ന രണ്ട് രാജ്യങ്ങളിലെ അനുഭവം തോമസ് ഫ്രീഡ്മാന്‍ മേല്‍പ്പറഞ്ഞ കിത്താബില്‍ വിശദീകരിക്കുന്നുണ്ട്. ഒന്ന് മെക്സിക്കോയില്‍. മെക്സിക്കോയുടെ പേട്രണ്‍ സെയിന്റാണ് the virgin of guadalupe എന്ന കന്യാമറിയം. (കേരളത്തിലെ ഹിന്ദു കുടുംബങ്ങള്‍ക്ക് ഭരദേവത/പരദേവതമാരുണ്ട്. ഇത് ഒരു രാജ്യത്തിന് അങ്ങനെ തന്നെ ഒരു പരദേവത!). സ്പെയിനിലെ Extremadura എന്ന പട്ടണം മുതലേ തുടങ്ങുന്നു ഗൌത എന്ന സ്പാനിഷ് വാക്കിന്റെ ഒറിജിന്‍. മലയാളികള്‍ക്ക് മെക്സിക്കോയിലെ ഗൌതലജാറ എന്ന പട്ടണപ്പേര് നിര്‍മല്‍കുമാറിന്റെ കഥകളിലൂടെ പരിചിതം. മെക്സിക്കോ സന്ദര്‍ശിക്കുന്നവര്‍ വാങ്ങുന്ന സൂവനീറാണ് ഈ മാതാവിന്റെ പ്രതിമ. കുറേക്കാലമായി ഈ പ്രതിമകളില്‍ ഭൂരിപക്ഷവും മേഡിന്‍ ചൈന. മെക്സിക്കോയെക്കാള്‍ ചൈനയ്ക്ക് ഭീഷണിയാകേണ്ട ഈജിപ്തിലെ കാര്യമോ - റമസാന്‍ മാസത്തില്‍ ധാരാളമായി വിറ്റുപോകുന്ന ഫവാനീസ് എന്ന റാന്തല്‍ വിളക്കിന് നൂറ്റാണ്ടുകളായി പ്രസിദ്ധമാണ് കെയ്രോ. കെയ്രോയുടെ പാരമ്പര്യത്തിന്റെ ആത്മാവായ ഈ വിളക്കുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇറക്കുമതി ചെയ്യപ്പെടുകയാണ് - ചൈനയില്‍ നിന്ന്. ചീപ്പ് ലേബറിന് പേരു കേട്ട മെക്സിക്കൊയേക്കാളും ഈജിപ്തിനേക്കാളും കുറഞ്ഞ ചെലവില്‍ ചൈനയ്ക്കിത് ഉണ്ടാക്കി കപ്പലീക്കേറ്റി എത്തിക്കാനാവുമെന്നര്‍ത്ഥം. ചെറിയ ഇനം മുള അഞ്ചുപത്തെണ്ണം ഒരു കുഞ്ഞുചട്ടിയില്‍ നട്ട് ലക്കി ബാബൂ എന്ന് പേരിട്ട് വില്‍ക്കുന്ന ബുദ്ധിസാമര്‍ത്ഥ്യം മനസ്സിലാക്കാം. ഉത്തരധ്രുവത്തില്‍പ്പോയി ഫ്രിഡ്ജ് വിറ്റാലും മനസ്സിലാക്കാം. എന്നാല്‍ കൊല്ലക്കടയില്‍ സൂചി വില്‍ക്കുന്ന ശേല്ക്ക് വിശാലനെ ഉപമ പഠിപ്പിക്കാന്‍ പോയാലോ? ഇങ്ങനെ പോയാല്‍ നമ്മുടെ കഥകളിത്തലയും ചീനയില്‍ നിന്ന് കപ്പല്‍ കേറി വരുമോ? എങ്കി ഈ ചൈനക്കാരെ പൂവിട്ട് തൊഴണം. കൊല്ലത്തില്‍ ഒരഞ്ച് ടണ്ണെങ്കിലും വാങ്ങാമോ, ഏത് പൂവ്? ജമന്തി, മുല്ല, റോസ്... എങ്കി തോവാളക്കാരേക്കാളും ബെസ്റ്റ് റേറ്റില്‍ അതും അവര് നട്ട് വളര്‍ത്തി എത്തിച്ചുതരും...
ഇങ്ങനെയൊക്കെയാണ് ചൈനാവത്കരണത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ നീളുന്നത്. (ആഗോളവത്കരണം എന്നൊക്കെ ചുമ്മാ പറയുന്നതാ. ഇത് സിമ്പ് ള്‍ ആന്‍ഡ് ഹമ്പ് ള്‍ ചൈനാവത്കരണമാ). കളിപ്പാട്ടങ്ങളിന്മേല്‍ പൂശിയിരിക്കുന്ന ചായങ്ങളില്‍ ഈയമുണ്ടെന്ന കാര്യം പ്രചരിപ്പിച്ചാല്‍ പൂട്ടിച്ചു കളയാവുന്ന മാടക്കടയൊന്നുമല്ല ചൈന. വിലകുറഞ്ഞ സാധനങ്ങള്‍ ചെലവുകുറച്ച് നിര്‍മിക്കുന്നതില്‍ അവര് മിടുക്കന്മാര്‍ തന്നെ. അത് പക്ഷേ ചൈനീസ് വന്മതിലിന്റെ ഒരു കല്ലേ ആവുന്നുള്ളു. വില കൂടിയ, ഗുണനിലവാരമുള്ള സാധനങ്ങളും അവര് ചെലവ് കുറച്ച് ഉണ്ടാക്കും. ഉണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് ലോകത്തിലെ ഏറ്റവും കണ്‍സര്‍വേറ്റീവ് ആയ കമ്പനികളിലൊന്നായ ബ്രിട്ടീഷ് ഭീമന്‍ റോള്‍സ് റോയ്സിന് പോലും ചൈനയില്‍ വലിയ ഫാക്ടറിയുണ്ട്. (സാന്ദര്‍ഭികമായി പറയട്ടെ - റോള്‍സ് റോയ്സുകാര് കാറ് നിര്‍മാണം എന്നേ നിര്‍ത്തി. വിമാന എഞ്ചിനുകള്‍, ഗ്യാസ് ടര്‍ബൈനുകള്‍ തുടങ്ങിയ മേഖലകളിലാണ് അവരുടെ കോണ്‍സണ്ട്രേഷന്‍. കാറ് ബ്രാന്‍ഡിംഗ് ഉടമസ്സ്ഥത തൊണ്ണൂറുകളില്‍ത്തന്നെ ബീയെംഡബ്ലിയൂവിന്നു വിറ്റു). ഇങ്ങനെ ആഗോളഭീമന്മാര്‍ മുഴുവന്‍ ചൈനയില്‍ ഫാക്ടറിയിടാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.
പണ്ട് രണ്ടാം ലോകയുദ്ധത്തില്‍ തകര്‍ന്ന ജപ്പാന്‍, ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നിര്‍മിച്ചിരുന്ന ഉത്പ്പന്നങ്ങളുടേ ക്വാളിറ്റിയെ 'മേഡിന്‍ ജപ്പാന്‍' എന്ന് പരിഹസിച്ച ലോകത്തെക്കൊണ്ട് വൈകാതെ തന്നെ അവര്‍ ടൊയോട്ടകള്‍ ഓടിപ്പിച്ചു, വാക്ക്മാന്‍ കേള്‍പ്പിച്ചു. അതൊന്നും പോരാതെ സോണിയുടെ സ്ഥാപകന്‍ അകിയോ മൊറിറ്റ അങ്ങേരുടെ ആത്മകഥയ്ക്ക് ‘മേഡിന്‍ ജപ്പാന്‍‘ എന്ന് പേരുമിട്ടു. അതുമായിപ്പോലും താരതമ്യം ചെയ്യാനാവാത്ത വിഴുങ്ങലാണ് ചൈന ഇപ്പോള്‍ കാഴ്ചവെയ്ക്കുന്നത്. ഫിന്‍ലന്‍ഡിലെ ഒരു പട്ടണത്തിന്റെ പേരാണ് നോകിയ. നോകിയയുടെ ഉത്ഭവവും അവിടന്നു തന്നെ. ഇതിന്റെ ഏതോ വാലും തുമ്പും അറിഞ്ഞ ജീക്കേ വീരന്മാരായ നമ്മള് മല്ലൂസ് ഇപ്പളും നോകിയ വാങ്ങുമ്പൊ പറയും ‘മേഡിന്‍ ഫിന്‍ലാന്‍ഡ്’ നോക്കി വാങ്ങാന്‍. ഹൌ, എന്തൊരു ക്വാളിറ്റി കോണ്‍സ്റ്റിപ്പേഷന്‍, എന്തൊരു ജീക്കേ. എന്ത് പൊട്ട സാധനം കണ്ടാലും പുഞ്ഞിക്കും ‘ഓ, ചൈനേടെ ആയിരിക്കും’ എന്ന്. ക്വാളിറ്റി ആവശ്യമുള്ളവര്‍ക്ക് അവര് ക്വാളിറ്റി കൊടുക്കും. അല്ലാത്തവര്‍ക്ക് അതും. (ക്വാളിറ്റി കോണ്‍ഷ്യസായ ഫിന്‍ലാന്‍ഡുകാര്‍ മേഡിന്‍ ചൈനീസ് നോകിയകളാണ് ഉപയോഗിക്കുന്നത്). ഈസ്റ്റേണ്‍ മീരാനും വീഗാഡ് ഔസേപ്പും തമിഴ്നാട്ടിലേയ്ക്കും ആന്ധ്രയിലേക്കും ഫാക്ടറികള്‍ മാറ്റിയപോലെ ഒരു നാള്‍ ടൈഗര്‍ബാംകാര് പറയും ഇപ്പഴത്തേനേക്കാള്‍ ചെലവുകുറച്ച് അമൃതാഞ്ജന്‍ അവര് കുപ്പിയിലാക്കിത്തരാം എന്ന്. മേഡിന്‍ ചൈനീസ് കഥകളിത്തലകള്‍ക്ക് വേദനിക്കുമ്പൊ ആ ടൈഗറാഞ്ജനും പെരട്ടി നമ്മള്‍ ഇരിക്കുമോ? പൂവച്ചല്‍ ഖാദറും ഹീറോപ്പേന കൊണ്ട് മാത്രമേ പാട്ടെഴുതിയിട്ടൊള്ളോ? നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍... എന്ന കവിത ഡെങ്ങ് സിയാവോ പിങ്ങിനെയോര്‍ത്താണോ ഖാദറിക്ക എഴുതിയത്?
ഞെട്ടലോടെ അനുഭവിച്ചറിഞ്ഞ ഒരു കാര്യത്തിന് World is Flat എന്ന പുസ്തകത്തില്‍ കണ്ട രണ്ട് നിരീക്ഷണങ്ങളോടുള്ള സാമ്യത്തെപ്പറ്റി പറയാനായിരുന്നു ഈ ഹീറോവര്‍ഷിപ്പ്. ജോലി ചെയ്യുന്ന ദുബായ്ക്കമ്പനി വക ധോ (അറേബ്യന്‍ ചെറുകപ്പല്‍) ക്രൂയിസിലെ പാര്‍ട്ടി കഴിഞ്ഞിറങ്ങുമ്പോള്‍ എല്ലാവര്‍ക്കും കമ്പനി വക ഒരു സമ്മാനം കിട്ടി - റ്റിപ്പിക്കല്‍ അറബിക് സൂവനീറായ ഒമാനി കഠാര (khanjar). ഒമാന്റെ ദേശീയ ചിഹ്നമായ മനോഹരമായ ഈ കത്തി ഒമാന്റെ ഒരു പരമ്പരാഗത കലാസൃഷ്ടിയാണ്. അതൊരെണ്ണം കാശുകൊടുത്ത് വാങ്ങണമെന്ന് എത്ര നാളായി വിചാരിച്ചതാണെന്ന് വിചാരിച്ചുകൊണ്ട് അവനെ കയ്യിലെടുത്ത് ഓമനിക്കുമ്പോളാണ് ഞെട്ടലോടെ ആ സ്റ്റിക്കര്‍ കണ്ടത് - മേഡിന്‍ ചൈന. പുതുയുഗത്തിലെ ഒരു ബാറ്ററി ടോയ് കാര്‍ ചൈനക്കാരുണ്ടാക്കി വിറ്റാല്‍ മനസ്സിലാക്കാം, എന്നാല്‍ പുളിയിലക്കരമുണ്ടിന്റെ തുമ്പത്ത് മേഡിന്‍ ചൈന കണ്ടാലോ? സത്യത്തില്‍ അതാണ് സംഭവിക്കുന്നത്. ചൈനയെപ്പോലെ ഒരു ചീപ്പ് മാനുഫാക്ചറിംഗ് ബേസ് എന്നു വിളിക്കാവുന്ന രണ്ട് രാജ്യങ്ങളിലെ അനുഭവം തോമസ് ഫ്രീഡ്മാന്‍ മേല്‍പ്പറഞ്ഞ കിത്താബില്‍ വിശദീകരിക്കുന്നുണ്ട്. ഒന്ന് മെക്സിക്കോയില്‍. മെക്സിക്കോയുടെ പേട്രണ്‍ സെയിന്റാണ് the virgin of guadalupe എന്ന കന്യാമറിയം. (കേരളത്തിലെ ഹിന്ദു കുടുംബങ്ങള്‍ക്ക് ഭരദേവത/പരദേവതമാരുണ്ട്. ഇത് ഒരു രാജ്യത്തിന് അങ്ങനെ തന്നെ ഒരു പരദേവത!). സ്പെയിനിലെ Extremadura എന്ന പട്ടണം മുതലേ തുടങ്ങുന്നു ഗൌത എന്ന സ്പാനിഷ് വാക്കിന്റെ ഒറിജിന്‍. മലയാളികള്‍ക്ക് മെക്സിക്കോയിലെ ഗൌതലജാറ എന്ന പട്ടണപ്പേര് നിര്‍മല്‍കുമാറിന്റെ കഥകളിലൂടെ പരിചിതം. മെക്സിക്കോ സന്ദര്‍ശിക്കുന്നവര്‍ വാങ്ങുന്ന സൂവനീറാണ് ഈ മാതാവിന്റെ പ്രതിമ. കുറേക്കാലമായി ഈ പ്രതിമകളില്‍ ഭൂരിപക്ഷവും മേഡിന്‍ ചൈന. മെക്സിക്കോയെക്കാള്‍ ചൈനയ്ക്ക് ഭീഷണിയാകേണ്ട ഈജിപ്തിലെ കാര്യമോ - റമസാന്‍ മാസത്തില്‍ ധാരാളമായി വിറ്റുപോകുന്ന ഫവാനീസ് എന്ന റാന്തല്‍ വിളക്കിന് നൂറ്റാണ്ടുകളായി പ്രസിദ്ധമാണ് കെയ്രോ. കെയ്രോയുടെ പാരമ്പര്യത്തിന്റെ ആത്മാവായ ഈ വിളക്കുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇറക്കുമതി ചെയ്യപ്പെടുകയാണ് - ചൈനയില്‍ നിന്ന്. ചീപ്പ് ലേബറിന് പേരു കേട്ട മെക്സിക്കൊയേക്കാളും ഈജിപ്തിനേക്കാളും കുറഞ്ഞ ചെലവില്‍ ചൈനയ്ക്കിത് ഉണ്ടാക്കി കപ്പലീക്കേറ്റി എത്തിക്കാനാവുമെന്നര്‍ത്ഥം. ചെറിയ ഇനം മുള അഞ്ചുപത്തെണ്ണം ഒരു കുഞ്ഞുചട്ടിയില്‍ നട്ട് ലക്കി ബാബൂ എന്ന് പേരിട്ട് വില്‍ക്കുന്ന ബുദ്ധിസാമര്‍ത്ഥ്യം മനസ്സിലാക്കാം. ഉത്തരധ്രുവത്തില്‍പ്പോയി ഫ്രിഡ്ജ് വിറ്റാലും മനസ്സിലാക്കാം. എന്നാല്‍ കൊല്ലക്കടയില്‍ സൂചി വില്‍ക്കുന്ന ശേല്ക്ക് വിശാലനെ ഉപമ പഠിപ്പിക്കാന്‍ പോയാലോ? ഇങ്ങനെ പോയാല്‍ നമ്മുടെ കഥകളിത്തലയും ചീനയില്‍ നിന്ന് കപ്പല്‍ കേറി വരുമോ? എങ്കി ഈ ചൈനക്കാരെ പൂവിട്ട് തൊഴണം. കൊല്ലത്തില്‍ ഒരഞ്ച് ടണ്ണെങ്കിലും വാങ്ങാമോ, ഏത് പൂവ്? ജമന്തി, മുല്ല, റോസ്... എങ്കി തോവാളക്കാരേക്കാളും ബെസ്റ്റ് റേറ്റില്‍ അതും അവര് നട്ട് വളര്‍ത്തി എത്തിച്ചുതരും...
ഇങ്ങനെയൊക്കെയാണ് ചൈനാവത്കരണത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ നീളുന്നത്. (ആഗോളവത്കരണം എന്നൊക്കെ ചുമ്മാ പറയുന്നതാ. ഇത് സിമ്പ് ള്‍ ആന്‍ഡ് ഹമ്പ് ള്‍ ചൈനാവത്കരണമാ). കളിപ്പാട്ടങ്ങളിന്മേല്‍ പൂശിയിരിക്കുന്ന ചായങ്ങളില്‍ ഈയമുണ്ടെന്ന കാര്യം പ്രചരിപ്പിച്ചാല്‍ പൂട്ടിച്ചു കളയാവുന്ന മാടക്കടയൊന്നുമല്ല ചൈന. വിലകുറഞ്ഞ സാധനങ്ങള്‍ ചെലവുകുറച്ച് നിര്‍മിക്കുന്നതില്‍ അവര് മിടുക്കന്മാര്‍ തന്നെ. അത് പക്ഷേ ചൈനീസ് വന്മതിലിന്റെ ഒരു കല്ലേ ആവുന്നുള്ളു. വില കൂടിയ, ഗുണനിലവാരമുള്ള സാധനങ്ങളും അവര് ചെലവ് കുറച്ച് ഉണ്ടാക്കും. ഉണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് ലോകത്തിലെ ഏറ്റവും കണ്‍സര്‍വേറ്റീവ് ആയ കമ്പനികളിലൊന്നായ ബ്രിട്ടീഷ് ഭീമന്‍ റോള്‍സ് റോയ്സിന് പോലും ചൈനയില്‍ വലിയ ഫാക്ടറിയുണ്ട്. (സാന്ദര്‍ഭികമായി പറയട്ടെ - റോള്‍സ് റോയ്സുകാര് കാറ് നിര്‍മാണം എന്നേ നിര്‍ത്തി. വിമാന എഞ്ചിനുകള്‍, ഗ്യാസ് ടര്‍ബൈനുകള്‍ തുടങ്ങിയ മേഖലകളിലാണ് അവരുടെ കോണ്‍സണ്ട്രേഷന്‍. കാറ് ബ്രാന്‍ഡിംഗ് ഉടമസ്സ്ഥത തൊണ്ണൂറുകളില്‍ത്തന്നെ ബീയെംഡബ്ലിയൂവിന്നു വിറ്റു). ഇങ്ങനെ ആഗോളഭീമന്മാര്‍ മുഴുവന്‍ ചൈനയില്‍ ഫാക്ടറിയിടാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.
പണ്ട് രണ്ടാം ലോകയുദ്ധത്തില്‍ തകര്‍ന്ന ജപ്പാന്‍, ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നിര്‍മിച്ചിരുന്ന ഉത്പ്പന്നങ്ങളുടേ ക്വാളിറ്റിയെ 'മേഡിന്‍ ജപ്പാന്‍' എന്ന് പരിഹസിച്ച ലോകത്തെക്കൊണ്ട് വൈകാതെ തന്നെ അവര്‍ ടൊയോട്ടകള്‍ ഓടിപ്പിച്ചു, വാക്ക്മാന്‍ കേള്‍പ്പിച്ചു. അതൊന്നും പോരാതെ സോണിയുടെ സ്ഥാപകന്‍ അകിയോ മൊറിറ്റ അങ്ങേരുടെ ആത്മകഥയ്ക്ക് ‘മേഡിന്‍ ജപ്പാന്‍‘ എന്ന് പേരുമിട്ടു. അതുമായിപ്പോലും താരതമ്യം ചെയ്യാനാവാത്ത വിഴുങ്ങലാണ് ചൈന ഇപ്പോള്‍ കാഴ്ചവെയ്ക്കുന്നത്. ഫിന്‍ലന്‍ഡിലെ ഒരു പട്ടണത്തിന്റെ പേരാണ് നോകിയ. നോകിയയുടെ ഉത്ഭവവും അവിടന്നു തന്നെ. ഇതിന്റെ ഏതോ വാലും തുമ്പും അറിഞ്ഞ ജീക്കേ വീരന്മാരായ നമ്മള് മല്ലൂസ് ഇപ്പളും നോകിയ വാങ്ങുമ്പൊ പറയും ‘മേഡിന്‍ ഫിന്‍ലാന്‍ഡ്’ നോക്കി വാങ്ങാന്‍. ഹൌ, എന്തൊരു ക്വാളിറ്റി കോണ്‍സ്റ്റിപ്പേഷന്‍, എന്തൊരു ജീക്കേ. എന്ത് പൊട്ട സാധനം കണ്ടാലും പുഞ്ഞിക്കും ‘ഓ, ചൈനേടെ ആയിരിക്കും’ എന്ന്. ക്വാളിറ്റി ആവശ്യമുള്ളവര്‍ക്ക് അവര് ക്വാളിറ്റി കൊടുക്കും. അല്ലാത്തവര്‍ക്ക് അതും. (ക്വാളിറ്റി കോണ്‍ഷ്യസായ ഫിന്‍ലാന്‍ഡുകാര്‍ മേഡിന്‍ ചൈനീസ് നോകിയകളാണ് ഉപയോഗിക്കുന്നത്). ഈസ്റ്റേണ്‍ മീരാനും വീഗാഡ് ഔസേപ്പും തമിഴ്നാട്ടിലേയ്ക്കും ആന്ധ്രയിലേക്കും ഫാക്ടറികള്‍ മാറ്റിയപോലെ ഒരു നാള്‍ ടൈഗര്‍ബാംകാര് പറയും ഇപ്പഴത്തേനേക്കാള്‍ ചെലവുകുറച്ച് അമൃതാഞ്ജന്‍ അവര് കുപ്പിയിലാക്കിത്തരാം എന്ന്. മേഡിന്‍ ചൈനീസ് കഥകളിത്തലകള്‍ക്ക് വേദനിക്കുമ്പൊ ആ ടൈഗറാഞ്ജനും പെരട്ടി നമ്മള്‍ ഇരിക്കുമോ? പൂവച്ചല്‍ ഖാദറും ഹീറോപ്പേന കൊണ്ട് മാത്രമേ പാട്ടെഴുതിയിട്ടൊള്ളോ? നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍... എന്ന കവിത ഡെങ്ങ് സിയാവോ പിങ്ങിനെയോര്‍ത്താണോ ഖാദറിക്ക എഴുതിയത്?
Wednesday, November 14, 2007
ചെയര്‍മാന്‍ മാവോ മൂന്നാറില്‍
നളചരിതം മൂന്നാര്‍ ദിവസത്തിലെ അച്യുതാനന്ദനെ എല്ലാം തച്ചുടച്ച സാംസ്കാരിക വിപ്ലവക്കാലത്തെ മാവോവിനോടാണത്രെ എറണാകുളത്തെ ഒരു സൈക്കോളജിസ്റ്റ് ഉപമിച്ചത്. എങ്കില്‍ പിണറായി സഖാവിനെ ഡെങ്ങ് സിയാവോപിങ്ങിനോടുപമിക്കാം. “പൂച്ച കറുത്തതാണോ വെളുത്തതാണൊ എന്നൊന്നും നോക്കണ്ട, എലിയെപ്പിടിക്കുമോ എന്ന് നോക്കിയാല്‍ മതി” “To get rich is glorious" ഇതൊന്നും പിണറായി പറഞ്ഞതല്ല, സഖാവ് ഡെങ്ങ് പറഞ്ഞതാണ്. ഡെങ്ങും മാവോയും ഒരേ സമയത്ത് അധികാരം കയ്യാളിയില്ല എന്നതാണ് പ്രധാന വ്യത്യാസം. അതൊരു വ്യത്യസം തന്നെയാണേയ്.
Tuesday, November 13, 2007
Wednesday, November 7, 2007
Tuesday, November 6, 2007
Sunday, November 4, 2007
മുള്ളന്‍പന്നിയുടെ പ്രേമം
Saturday, November 3, 2007
ഈ ഭൂമിയുടെ ഒരു കാര്യം
Friday, November 2, 2007
ചീനക്കാര്യം
Thursday, November 1, 2007
ശിക്ഷയും കുറ്റവും
മനുഷ്യര്‍ക്ക് പലപ്പോഴും കുറ്റം ചെയ്യുന്നതിനു മുമ്പേ ശിക്ഷ ലഭിക്കുന്നു (ഒരു കാലത്ത് റഷ്യയും അമേരിക്കയും അവരുടെ കോള്‍ഡ് വാറും ആയുധക്കച്ചവടവും ഘോഷിച്ച താഴ്വരയായിരുന്നു അഫ്ഗാനിസ്ഥാന്‍. അവിടന്ന് ഒരു നൂറ് ബിന്‍ ലാദന്മാര്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ) അവര്‍ പിന്നീട് കുറ്റം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. പിന്നെയും ശിക്ഷ ലഭിക്കുന്നു. അങ്ങനെ ജീവിതം അനീതിയും നീതിയില്ലായ്മയും ചേര്‍ന്നുള്ള സീസാകളിയാവുന്നു. ശിക്ഷ തരുന്നത് ഭരണകൂടമോ നിയമവ്യവസ്ഥയോ സമൂഹമോ ആവണമെന്നില്ല (ഉദാഹരണത്തിന് ഗവണ്മെന്റ് തരുന്ന ശിക്ഷയേക്കാള്‍ തീവ്രമായിരിക്കും ഏറ്റവും അടുത്ത ഒരു വ്യക്തി തരുന്ന ചെറിയ വേദനിപ്പിക്കല്‍ പോലും). ശിക്ഷ ഏറ്റുവാങ്ങുന്നത് വ്യക്തിയെന്ന നിലയില്‍ മാത്രം ആവണമെന്നുമില്ല (ഒരു സദ്ദാം കൊല്ലപ്പെടുമ്പോള്‍ ഒരു സമൂഹം മുഴുവന്‍ അതനുഭവിക്കുന്നു). പാപം ചെയ്യാത്തവര്‍ക്കുപോലും കല്ലെറിയാന്‍ യോഗ്യതയില്ലെന്നിരിക്കെ പാപം ചെയ്തവരും ചെയ്യാത്തവരും എറിഞ്ഞ മിസൈലുകളാല്‍ മഗ്ദലനയിലെ മറിയം (ഭുമീദേവി) പിന്നെയും പിന്നെയും ചാവുന്നു.
Subscribe to:
Posts (Atom)