Thursday, November 29, 2012

റീസൈക്ക്ള്‍

മരിച്ചു ചെല്ലുന്ന
മനുഷ്യമ്മാരുടെ
മനസ്സെടുത്തത്രെ
അടുത്ത ബാച്ചിലെ
ശുനകന്മാര്‍ക്കവന്‍
ചമപ്പൂ വാലുകള്‍.
അതുകൊണ്ടാണത്രെ
അവ നിവര്‍ത്തുവാന്‍
പണിപ്പെട്ടോരെല്ലാം
പരാജയിക്കുന്നു

Saturday, November 24, 2012

ഒരു ചീപ്പ് റിവഞ്ച്

ഇക്കുറി ദീവാളിക്ക് കൊച്ചിയിൽ പുലർച്ചയ്ക്ക്
മെക്കാട്ടു പണിക്കായി പോകുന്ന ഹിന്ദിക്കാരാ
ഏതാനും വർഷം മുമ്പ് ദില്ലിയിലോണത്തിന്
ജോലിക്കു പോയപ്പോൾ ഞാൻ ഖേദിച്ച ഖേദം തീർന്നു

Thursday, November 22, 2012

പൈനാപ്പ്ള്‍ പെണ്ണേ... കടച്ചക്ക ചിപ്‌സേ...!

ബിനാക്കാ ടൂത്ത്‌പേസ്റ്റ് ഓര്‍മയില്ലേ? ഓരോ പാക്കിനുമൊപ്പം പ്ലാസ്റ്റിക്കുകൊണ്ടുണ്ടാക്കിയ ഒരു കുഞ്ഞു പക്ഷിയേയോ മൃഗത്തേയോ സൗജന്യമായി തന്നിരുന്ന ബ്രാന്‍ഡ്.ഇന്നത്തെ ചില കറിപ്പൊടി, സോപ്പുപൊടി ബ്രാന്‍ഡുകള്‍ പയറ്റുന്ന തന്ത്രം ബിനാക്കയാണ് ആദ്യം പയറ്റിയത്. ബിനാക്ക പകുതി മതി എന്നായിരുന്നു പരസ്യം. സംഗതി ക്ലിക്കായി. ബിനാക്കയുടെ വില്‍പ്പന പല മടങ്ങ് കുതിച്ചുയര്‍ന്നു. പക്ഷേ ഒരു കുഴപ്പമുണ്ടായി - തുടക്കത്തില്‍ മാത്രമേ വില്‍പ്പന വര്‍ധിച്ചുള്ളു. മാര്‍ക്കറ്റ് സന്തുലനമായതിനു പിന്നാലെ വില്‍പ്പന പകുതിയായി. കാരണം, ആളുകള്‍ സാധാരണ ഉപയോഗിക്കുന്ന ടൂത്ത്‌പേസ്റ്റിന്റെ അളവ് പകുതിയാക്കി കുറച്ചിരുന്നല്ലോ. കമ്പനി ഉദ്യോഗസ്ഥര്‍ തല പുകഞ്ഞു. ഒടുവില്‍ ഒരാള്‍ ഒരു തകര്‍പ്പന്‍ പ്രതിവിധിയുമായെത്തി: 

ടൂത്ത്‌പേസ്റ്റ് ട്യൂബിന്റെ വാവട്ടം ഒരല്‍പ്പം വര്‍ധിപ്പിക്കുക. ബ്രഷിന്റെ പകുതി മാത്രം പേസ്റ്റെടുത്താലും പഴയ അളവില്‍ത്തന്നെ പേസ്റ്റു പുറത്തേക്കു വരും. അങ്ങനെ വില്‍പ്പന വീണ്ടും തകൃതിയായി. 

മുഴുവൻ വായിക്കാൻ ഇവിടെ ക്ലിക്കുക.

Friday, November 16, 2012



ഝാര്‍ഖണ്ഡുകാരാ നന്ദി 
ഝായെ നീ രക്ഷിച്ചല്ലൊ!

Wednesday, November 14, 2012

ചില്ലി
















അറിഞ്ഞു കടിക്കുമ്പോൾ
മുളകും രസമാണെടോ!

Sunday, November 4, 2012

ശമ്പളംബകരുടെ മക്കള്‍ എങ്ങനെ സംരംഭകരാവും?

Nissar Syed, Dr. Jothidev Keshavadev & E M Najeeb -
Learn how they started young
ബിസിനസ്സുകാരുടെ മക്കള്‍ സര്‍ക്കാര്‍ വക പ്രോത്സാഹനമൊന്നുമില്ലാതെ തന്നെ ബിസിനസ്സുകാരാകും, എന്നാല്‍ ശമ്പളംഭകരുടെ മക്കള്‍ എങ്ങനെ സംരംഭകരാവും? മക്കളെ നല്ലവണ്ണം പഠിപ്പിച്ച് തങ്ങളെപ്പോലെ തന്നെ ശമ്പളംഭകരാക്കാനാണ് മിക്കവാറും എല്ലാ മിഡ്ല്‍ ക്ലാസ് മാതാപിതാക്കളുടെയും ലക്ഷ്യം. ശമ്പളം വാങ്ങുന്നവരായി തുടരുന്ന ഗതികേട്, 'തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും, ആരുണ്ടിവിടെ ചോദിക്കാന്‍? എന്നാണ് അവര്‍ ചോദിക്കാന്‍ പോകുന്നത്. ലാഭം പാപമാണ്, ബിസിനസ് തട്ടിപ്പറിയാണ്, പണക്കാര്‍ക്ക് രാത്രി കിടന്നാല്‍ ഉറക്കം വരുകേല തുടങ്ങിയ അവിഞ്ഞ ഇടത്തരം ആശ്വാസങ്ങളുമായി ജീവിതകാലം മുഴുവന്‍ ഇവറ്റ വല്ലവന്മാര്‍ക്കും ലാഭമുണ്ടാക്കിക്കൊടുക്കാന്‍ വേണ്ടി ജോലി ചെയ്യും. മൂന്നു നാല് ലോണ്‍ തീരുമ്പോഴേക്കും പ്രഷറും കൊളസ്‌ട്രോളും വന്ന് വെടി തീരുകയും ചെയ്യും. 

ഉള്ളതെല്ലാം കാണാപ്പാഠം പഠിച്ച് വലിയ ഉദ്യോഗസ്ഥനാകണം എന്ന മാതാപിതാക്കളുടെ തലയിണമന്ത്രത്തില്‍ നിന്ന് ഈ കിടാങ്ങളെ രക്ഷിക്കാന്‍ അറ്റന്‍ഡന്‍സും ഗ്രേസ് മാര്‍ക്കും മാത്രം മതിയാവുകയില്ല. ഇവിടെയാണ് സാമ്പത്തികസാക്ഷരതയുടെ പ്രാധാന്യം. അതിന് ചെറുശ്ശേരിയുടെ എരിശ്ശേരിയും രണ്ടാം പാനിപ്പത്ത് യുദ്ധവും ചീഞ്ഞമുട്ടയുടെ മണമുള്ള വാതകവും മാത്രമുള്ള സിലബസ് ആദ്യം അഴിച്ചു പണിയണം. 

മുഴുവന്‍ വായിക്കാന്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക. [മലയാളത്തിലെ ആദ്യത്തെ ബിസിനസ് പ്രസിദ്ധീകരണമായ ധനം ദ്വൈവാരികയില്‍ ആരംഭിച്ച കാണാപ്പുറം എന്ന കോളത്തില്‍ നിന്ന്]
Related Posts with Thumbnails